പാലക്കാട് : വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഫെബ്രു. 19 ന് മലപ്പുറത്ത് വെച്ച് നടക്കുന്ന വഖ്ഫ് സംരക്ഷണ റാലിയിലും മഹാസമ്മേളനത്തിലും പാലക്കാട് ജില്ലയിൽ നിന്ന് പതിനായിരം പേരെ പങ്കെടുപ്പിക്കാനും പരിപാടി വിജയിപ്പിക്കാനും എസ് ഡി പി ഐ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. കുളപ്പുള്ളി ബ്ലൂ ഡയമണ്ട് കൺവൻഷൻ സെൻ്ററിൽ നടന്ന ജില്ലാ കമ്മറ്റി യോഗം സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാൻ ഉത്ഘാടനം ചെയ്തു.
വഖഫ് സ്വത്തുക്കള്‍ നിയമാനുസൃതം കവര്‍ച്ച ചെയ്യുകയെന്ന ഗൂഢലക്ഷ്യം വെച്ചാണ് വഖഫ് ഭേദഗതി ബില്‍ 2024 തയ്യാറാക്കിയിട്ടുള്ളതെന്ന് അതിന്റെ വ്യവസ്ഥകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഇത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. ഭരണഘടനാ സംവിധാനങ്ങള്‍ക്കു പോലും യാതൊരു വിലയും നല്‍കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) യുടെ അഭിപ്രായങ്ങളും പ്രതിപക്ഷ ആവശ്യങ്ങളും പാടെ അവഗണിച്ചത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഭരണാനുകൂലികളുടെ നിര്‍ദേശങ്ങള്‍ മാത്രം പരിഗണിച്ച് ഫെബ്രുവരി ഇരുപതോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജെപിസി നിര്‍ദേശമായതിനാല്‍ ഒരു ചര്‍ച്ചയും കൂടാതെ വോട്ടിനിട്ട് പാസാക്കിയെടുക്കുകയാകും ബിജെപിയുടെ തന്ത്രം. മുസ് ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്തിത്വത്തിന്റെ അടിത്തറ ഇളക്കുകയും വഖഫ് സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുമുളള ഗൂഢശ്രമമാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.
സമൂഹത്തിന്റെ പൊതു നന്മ ഉദ്ദേശിച്ചു കൊണ്ട് വിശ്വാസി വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി തങ്ങള്‍ക്ക് പ്രിയപ്പെട്ടതില്‍ നിന്നും ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് ദൈവത്തിന് സമര്‍പ്പിക്കുന്ന സ്വത്താണ് വഖഫ്. 8.7 ലക്ഷം വഖഫുകളിലായി 9.4 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇന്ത്യയില്‍ വഖഫായുള്ളത്. ഒന്നേകാല്‍ ലക്ഷം കോടിയുടെ ആസ്തി. നിലവില്‍ ശക്തമായ നിയമം നിലവില്‍ ഉണ്ടായിരുന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെ വ്യാപകമായി വഖഫ് സ്വത്തുക്കള്‍ കൈയേറ്റം ചെയ്യുകയും ചെയ്തു കഴിഞ്ഞു. മുനമ്പത്തെ 404.76 ഏക്കര്‍, മുക്കം ഓര്‍ഫനേജിന്റെ 118 ഏക്കര്‍ അടക്കം ആയിരം കോടിയോളം രൂപയുടെ വഖഫ് ഭൂമികള്‍ കേരളത്തില്‍ കയ്യേറിയതായ റിപ്പോര്‍ട്ട് ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ 2009 ഒക്ടോബര്‍ 30-ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മുംബൈയിലെ അനില്‍ അംബാനിയുടെ 27 നിലയുള്ള ആന്റില എന്ന കൊട്ടാരവും ഡെല്‍ഹിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കം നിലനില്‍ക്കുന്നത് വഖഫ് ഭൂമിയിലാണ്. സംഘപരിവാരം ലക്ഷ്യമിടുന്ന ഏകശിലാധ്രുവ മതാധിഷ്ടിത രാഷ്ട്ര നിര്‍മിതിയ്ക്ക് പ്രധാന തടസ്സം രാജ്യത്തിന്റെ മഹത്തായ ഭരണഘടനയാണ്. ഭരണഘടന അട്ടിമറിക്കാനുള്ള അവരുടെ നീക്കത്തിനെതിരായ രാജ്യസ്‌നേഹികളുടെ പ്രതിഷേധത്തെ മറികടക്കാന്‍ കുറുക്കു വഴികളിലൂടെ ഭരണഘടനയെ തകര്‍ക്കാനുളള കുടില തന്ത്രങ്ങളാണ് ഇപ്പോള്‍ പയറ്റുന്നതെന്നും പി കെ ഉസ്മാൻ പറഞ്ഞു
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ബഷീർ മൗലവി, വൈസ് പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, അലവി കെ ടി, ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു
മീഡിയ കോഡിനേറ്റർ
ഹംസ ചളവറ
Mob: 9745828272
No Comment.