ചെർപ്പുളശ്ശേരി. ഇന്ന് ഉച്ചയ്ക്ക് 2:00 മണിയോടെയാണ് തൂത ഹെൽത്ത് സെന്ററിന് സമീപത്തുള്ള ഒരു പറമ്പിൽ നിന്ന് തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ആളുകൾ ഓടി കൂടിയപ്പോഴാണ് വൻതോതിൽ മാലിന്യങ്ങൾ സംസ്കരിക്കുന്ന ഒരു സ്ഥലമാണ് ഇതെന്ന് മനസ്സിലാവുന്നത്.. തീ പടർന്നു പിടിച്ച് അടുത്ത പ്രദേശങ്ങളിലേക്ക് നീങ്ങുമെന്ന് ആയപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സിന്റെ യൂണിറ്റുകൾ നാട്ടുകാർ വിളിച്ചുവരുത്തുകയും നാട്ടുകാരുടെയും കൂടി സഹായത്തോടെ തീ അണയ്ക്കുകയും ചെയ്തു. നഗരസഭാ ചെയർമാന്റെ വാർഡിൽ ആയിട്ട് പോലും അദ്ദേഹത്തിന് ഈ യാർഡ് ഇവിടെ പ്രവർത്തിക്കുന്നത് അറിയില്ലായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. ഇത് ചെറുപ്പുളശ്ശേരി നഗരസഭയുടെ ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ അല്ലെന്നും അയൽ പഞ്ചായത്തുകളിൽ നിന്നും ഇവിടെ മാലിന്യങ്ങൾ എത്തിക്കുന്നതാണെന്നും സംശയം ഉണ്ടെന്നാണ് നഗരസഭ അധ്യക്ഷന്റെ മറുപടി. എന്നാൽ ഈ മാലിന്യ ഉറവിടത്തിനു പിന്നിൽ നിരവധി ദുരൂഹതകൾ ഉള്ളതായി ബിജെപിയും കോൺഗ്രസും കുറ്റപ്പെടുത്തുന്നു. രണ്ടു പെട്രോൾ പമ്പുകൾ അടക്കം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്താണ് ഇത്തരത്തിൽ ഒരു സ്വകാര്യ സ്ഥലത്ത് ടെൻ കണക്കിന് മാലിന്യങ്ങൾ കുന്നു കൂട്ടി ഇട്ടിരുന്നത്. പ്രശ്നം അന്വേഷിക്കേണ്ടത് ഉദ്യോഗസ്ഥരാണ് എന്നും അവർ അന്വേഷിക്കുന്ന മുറക്ക് നടപടികൾ ഉണ്ടാകുമെന്നും നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ അറിയിച്ചു.
No Comment.