മലപ്പുറം : മലപ്പുറം ജില്ലയിൽ പുതിയ മദ്യശാലകൾ തുറക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുന്നതിന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്. കേരളത്തിലൊന്നാകെ 91 പുതിയ പട്ടണങ്ങളിൽ മദ്യ വില്പന ശാലകൾ തുടങ്ങുവാനാണ് സംസ്ഥാന സർക്കാർ പരിപാടി തയ്യാറാക്കി ഉത്തരവിറക്കിയിട്ടുള്ളത്. ഇതിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ,,മഞ്ചേരി,പെരിന്തൽമണ്ണ,മലപ്പുറം,കൊണ്ടോട്ടി,തിരൂരങ്ങാടി,വളാഞ്ചേരി,തിരൂർ,പൊന്നാനി, കോട്ടക്കൽ, താനൂർ എന്നീ പട്ടണങ്ങളാണ് പുതിയ മദ്യ വില്പന ശാലകൾ ആരംഭിക്കുന്നതിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ 12 കേന്ദ്രങ്ങളിലും മുസ്ലിം ലീഗ് പ്രതിരോധ സംഗമങ്ങൾ സംഘടിപ്പിക്കും. മലപ്പുറം ജില്ലയെ മദ്യത്തിൽ മുക്കി കൊല്ലാൻ അനുവദിക്കുകയില്ലെന്ന് മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പു നൽകി.ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ അധ്യക്ഷത വഹിച്ചു.ട്രഷറർ അഷ്റഫ് കോക്കൂർ,വൈസ് പ്രസിഡണ്ടുമാരായ എം കെ ബാവ, ഉമ്മ അറക്കൽ,ഇസ്മായിൽ മൂത്തേടം,സെക്രട്ടറിമാരായ ഇബ്രാഹിം മുദൂർ ,കെ എം അബ്ദുൽ ഗഫൂർ,നൗഷാദ് മണ്ണശ്ശേരി,അൻവർ മുള്ളമ്പാറ,അഡ്വ ഹാരിഫ്,കെടി അഷറഫ് പ്രസംഗിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് പ്രകാരമുള്ള അന്തിമ നടപടികൾ നീതിപൂർവ്വകവും നിഷ്പക്ഷവും ആവണം എന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.പലപരാതിക്കാർക്കും അവർക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി വിശദീകരിക്കുന്നതിന് സമയം ലഭിച്ചില്ലെന്നും സെക്കൻഡുകൾ മാത്രമാണ് പരാതിക്കാർക്ക് സമയം ലഭിച്ചതെന്നും മണിക്കൂറുകൾ കാത്തു നിന്നതിനു ശേഷമാണ് അവസരം ലഭിച്ചതെന്നും പരക്കെ ആക്ഷേപമു ള്ളതായി കമ്മറ്റി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് വാർഡ് പുനർ വിഭജനം സംബന്ധിച്ച് ജനങ്ങൾ നൽകിയ പരാതിയുടെ മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടു നടത്തിയ ഹിയറിങ് പരാതികൾ വിശദീകരിക്കുവാൻ സമയം ലഭിക്കാത്ത രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ അഭിപ്രായപ്പെട്ടു. പലർക്കും ഒരു മിനിറ്റ് പോലും സമയം പരാതികൾ വിശദീകരിക്കാൻ ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ഹിയറിങ്ങിന്റെ അടിസ്ഥാനത്തിൽ അന്തിമമായ വിജ്ഞാപനം നീതിപൂർവ്വകവും നിഷ്പക്ഷവും ആവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻകൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥയുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ നിയമപരമായ നടപടികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികളും ലഭിച്ചിട്ടുള്ളത് എന്നതിനാൽ പരാതിക്കാര കേൾക്കുവാൻ കൂടുതൽ ദിവസവും സമയവും അനുവദിക്കേണ്ടതായിരുന്നു. പക്ഷേ അതൊന്നും ചെയ്യാതെ പരിമിതമായ സമയം അനുവദിച്ചത് കൊണ്ട് പരാതിക്കാർ ഹിയറിങ്ങിൽ പങ്കെടുക്കുവാൻ നിർദ്ദേശിക്കപ്പെട്ടസമയത്തേക്കാൾ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട സാഹചര്യമുണ്ടായി. രണ്ടും മൂന്നും മണിക്കൂർ സമയം കാത്തു നിന്നതിനു ശേഷം രണ്ടും മൂന്നും മിനിട്ടെങ്കിലും പരാതി വിശദീകരിക്കുവാൻ സമയം ലഭിക്കാത്തതിൽ പരക്കെ നിരാശയുണ്ട്.
No Comment.