പെരിന്തൽമണ്ണ. അർബൻ സഹകരണ ബാങ്ക് സർഫസി നിയമപ്രകാരം കരസ്ഥപ്പെടുത്തിയ വീടിനു മുന്നിലാണ് കടക്കണി വിരുദ്ധ മുന്നണി എന്ന പേരിൽ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ആനമങ്ങാട് ആണ് സംഭവം. 80 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവും ചുളുവിലയ്ക്കു വിൽക്കാനുള്ള അർബൻ ബാങ്കിന്റെ നീക്കത്തിനെതിരെ കടക്കണി വിരുദ്ധ മുന്നണി പ്രതികരിച്ചുകൊണ്ട് ഫ്ലക്സ് സ്ഥാപിച്ചു. അർബൻ ബാങ്ക് രണ്ടു ഫ്ലക്സുകൾ വച്ചത് രണ്ടിലും ഈ ഭൂമി, വീട് എന്നിവ കരസ്ഥപ്പെടുത്തിയതായി കാണിച്ചിട്ടുണ്ട്. ജപ്തിക്കെതിരെ നിരവധി സംഘടനകൾ രംഗത്ത് വരാറുണ്ടെങ്കിലും കടക്കണി വിരുദ്ധ മുന്നണി എന്നത് പുതിയ സംഘടനയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.