anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നാഷണൽ ഹൈവേ വികസനത്തിൽ കേരള സർക്കാർ ഇടപെടുന്നു. 741. 35കോടി ചിലവഴിക്കും

കൊച്ചി. 35എൻഎച്ച് 744 (കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ), എൻഎച്ച് 544 ലെ എറണാകുളം ബൈപാസ് (അങ്കമാലി – കുണ്ടന്നൂർ) എന്നിവ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുകയാണ്. 741.35 കോടി രൂപയാണ് ഇത്തരത്തിൽ സംസ്ഥാന സർക്കാർ വഹിക്കുന്നത്. നേരത്തെ, 5580.73 കോടി രൂപ സംസ്ഥാന സർക്കാർ എൻഎച്ച് 66 നായുള്ള സ്ഥലം ഏറ്റെടുക്കലിനായും ചെലവഴിച്ചിരുന്നു.
രാജ്യത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിവായി നഷ്ടപരിഹാരത്തുക നൽകുന്നത്. എന്നാൽ കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയപ്പോൾ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ എൻഎച്ച് 66ന്റെ വികസനത്തിന്‌ ചുക്കാൻ പിടിച്ചത്. ഇതിനു പുറമെയാണ് ജിഎസ്ടി വിഹിതവും റോയൽറ്റിയും ഉപേക്ഷിച്ചുകൊണ്ട് കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കും എറണാകുളം ബൈപാസിനുമായി 741.35 കോടി രൂപ സംസ്ഥാന സർക്കാർ മാത്രമായി വഹിക്കുന്നത്
ദേശീയപാതയുടെ നിർമ്മാണം എത്രയും പെട്ടെന്നു പൂർത്തിയാക്കി

Spread the News

Leave a Comment