സംസ്ഥാന ബജറ്റിൽ ഷോർണൂർ നിയോജക മണ്ഡലത്തിന് കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ. തൃക്കടീരി മാങ്ങോട് റോഡ് നവീകരണം,ചെർപ്പുളശ്ശേരി ഇഎംഎസ് റോഡ് നവീകരണം, നെല്ലായ ഗ്രാമപഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കൽ, ചളവറ ടൗൺ നവീകരണം, വെള്ളിനേഴി ഗവൺമെന്റ് ഹൈസ്കൂളിൽ പുതിയ കെട്ടിടം നിർമ്മാണം ചെർപ്പുളശ്ശേരി പന്നിയംകുറിശ്ശി തൂത റോഡ് നവീകരണം രണ്ടാം ഘട്ടം എന്നീ പദ്ധതികൾക്ക് ഓരോ കോടി രൂപ വീതവും ഷൊർണൂർ നഗരസഭ ഓഫീസ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് രണ്ടു കോടി രൂപയും അനങ്ങനടി മൃഗാശുപത്രി വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിനും കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ വീതവും വാണിയംകുളം ഗ്രാമപഞ്ചായത്തിലെ പറ്ളശ്ശേരി കുളം, അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പനമണ്ണ ചെറുകുളം, പണിക്കരുകുളം എന്നീ കുളങ്ങൾ നവീകരിക്കുന്നതിന് 2 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കൂടാതെ ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശികളുടെയും മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് സ്വദേശികളുടെയും ചിരകാല സ്വപ്നമായ കാളി കടവ് പാലം നിർമ്മിക്കുന്നതിന് 25 കോടി രൂപയും ഷൊർണൂർ നിയോജകമണ്ഡലത്തിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപയും കൈലിയാട് എലിയെപ്പറ്റ റോഡ് നവീകരിക്കുന്നതിന് 15 കോടി രൂപയും വെള്ളിനേഴി കുളക്കാട് പകരാവൂർ കല്ലുവഴി റോഡ് നവീകരണത്തിന് 3 കോടി രൂപയും വാണിയംകുളം മൃഗാശുപത്രി ആധുനികവൽക്കരിക്കുന്നതിന് മൂന്നു കോടി രൂപയും തൃക്കടീരി തരുവക്കോണം ചളവറ റോഡ് നവീകരണ പ്രവർത്തികൾക്കായി രണ്ടു കോടി രൂപയും ഷൊർണൂർ വിഎച്ച്എസ്ഇ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ടു കോടി രൂപയും അനങ്ങുന്നടി വെള്ളാരം പാറ പത്താംകുളം തോട് നവീകരിച്ച് സംരക്ഷിക്കുന്നതിന് ഒരു കോടി രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി വന്നിരിക്കുന്നു.
No Comment.