ഹൈദരാബാദ്:** ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ തേജസ്വി (25) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. വസ്ത്രങ്ങളില്ലാതെ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറിയ യുവതി, ശ്രീകോവിലിന് സമീപത്തുണ്ടായിരുന്ന വിഗ്രഹം കൈക്കലാക്കുകയായിരുന്നു. തുടർന്ന് വിഗ്രഹവുമായി ക്ഷേത്രവളപ്പിലെ കുളത്തിലേക്ക് ഓടിയെത്തിയ യുവതി വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് അഗ്നിശമന സേനയുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.
യുവതി കുറച്ചുകാലമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
* *ദിശ ഹെൽപ്പ്‌ലൈൻ: 1056, 0471-2552056*
> * *കിരൺ (കേന്ദ്ര മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ): 1800-599-0019*
>