കോഴിക്കോട്. നഗര മധ്യത്തിലെ ജയലക്ഷ്മി സിൽ ആണ് തീപിടുത്തം നടന്നത്. ഇവിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ തീ പിടിക്കുന്നത്. തുണിക്ക് തീപിടിച്ചതിനാൽ തീ അണയ്ക്കാൻ സാധിക്കുന്നില്ല. കോഴിക്കോട് നിന്നും ഫയർ സർവീസ് സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും നാട്ടുകാരും പോലീസും ഫയർ സർവീസും ചേർന്ന് തീയ്യണക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. എന്നാൽ മണിക്കൂറുകൾ ആയിട്ടും തീ അടക്കാനായില്ല എന്നതാണ് കാണപ്പെടുന്നത്. കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.